ആര്‍ ടി പി സി ആര്‍ നിരക്ക് 500;സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല

ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 500 രൂപയായി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ ഇല്ല: ഹൈക്കോടതി

കൊച്ചി : ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 500 രൂപയായി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പരിശോധനാ കിറ്റുകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നുവെന്നും ഇപ്പോള്‍ രാജ്യത്ത് തന്നെ ഉല്പാദനം നടക്കുന്നതിനാല്‍ ലാബുകള്‍ക്ക്് ഉണ്ടാവുന്ന ചിലവ് പരമാവധി 240 രൂപയാണന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.

വീടുകളില്‍ നേരിട്ടെത്തി ആര്‍ റ്റി പി സി ആര്‍ പരിശോധന നടത്തുന്നതിന് മൊബൈല്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരുകയാണെന്നും അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് അംഗീകരിച്ച് ഒട്ടനവധി സ്വകാര്യ ലാബുകള്‍ കത്ത് നല്കിയിട്ടുണ്ടന്നും വിമാനത്താവളങ്ങളില്‍ സര്‍ക്കാരിനു വേണ്ടി പരിശോധന നടത്തുന്ന ലാബുകളും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്നും പത്ത് ലാബുകള്‍ മാത്രമാണ് നിരക്ക് വര്‍ധന ചോദ്യം ചെയ്തിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. മാര്‍ക്കറ്റ് പഠനത്തിന് ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നും പരിശോധനക്ക് 135 മുതല്‍ 240 രൂപ വരെ മാത്രമാണ് ചിലവ് വരുന്നതെന്നും കോടതി വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു കേരളത്തിലെ ലാബുകള്‍ ഈടാക്കിയിരുന്നതെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വീടുകളില്‍ നേരിട്ടെത്തി ആര്‍ റ്റി പി സി ആര്‍ പരിശോധന നടത്തുന്നതിന് മൊബൈല്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരുകയാണെന്നും അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഹര്‍ജി കൂടുതല്‍ വാദത്തിനായി കോടതി മാറ്റി.