എപിജെ അബ്ദുള്‍ കലാം നോളജ് സെന്റര്‍ കേരളത്തിന് മുതല്‍ക്കൂട്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ യുടെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന എപിജെ അബ്ദുള്‍ കലാം നോളജ് സെന്ററും സ്‌പേസ് പാര്‍ക്കും വൈജ്ഞാനിക സമൂഹമായി മാറുന്ന കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കവടിയാറില്‍ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എപിജെ അബ്ദുള്‍ കലാമിന്റെ ഊര്‍ജ്വസ്വലമായ ജീവിത കാലഘട്ടം ചെലവഴിച്ച നഗരമാണ് തിരുവനന്തപുരം. അദ്ദേഹത്തിനുള്ള ഉചിതമായ ആദരവായാണ് ഈ പദ്ധതിയെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ചടങ്ങില്‍ ഐഎസ്ആര്‍ഒയുടെ സ്‌നേഹോപഹാരം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, ഡോ. മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. വി.എസ്.എസ്.സി ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ ഹരീഷ് സി.എസ് നന്ദിയും അറിയിച്ചു. വി.എസ്.എസ്.സി. യുടെ ഓഫീസ് കാമ്പസിന് പുറത്ത് തിരുവനന്തപുരം നഗരത്തില്‍ ഒരു നോളജ് സെന്ററും ബഹിരാകാശ മ്യൂസിയവും ഉണ്ടാകണമെന്ന് ഐഎസ്ആര്‍ഒ താല്‍പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. കവടിയാറില്‍ അനുവദിച്ച 1.3 ഏക്കര്‍ സ്ഥലത്താണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. നിലവില്‍ പദ്ധതിക്ക് ഉഛട അംഗീകാരം ലഭിച്ചിട്ടുണ്ട