ഉയര്‍ത്തെഴുന്നേല്‍പിന്റെസാക്ഷ്യവുമായികൈത്തറിസംരംഭകര്‍ വ്യാപാര്‍ 2022 ല്‍

കൊച്ചി: പ്രളയം-കോവിഡ്എന്നിവ തകര്‍ത്ത കൈത്തറിമേഖലഇന്ന്ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയുമായാണ്‌സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പ്‌സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായവ്യാപാര്‍ 2022ല്‍എത്തിയിരിക്കുന്നത്. നൂതന വിപണന തന്ത്രവുംകൈത്തറിയോട് ഉപഭോക്താക്കള്‍ക്ക്‌വര്‍ധിച്ചുവരുന്ന പ്രിയവുമാണ്ഇവര്‍ക്ക്തുണയായത്. 2018 ലെ പ്രളയത്തില്‍തറിയടക്കംസര്‍വതും നശിച്ച് ഉപജീവനമാര്‍ഗം പോലുംമുട്ടിയിരിക്കുന്ന അവസ്ഥയിലായിരുന്നുഎറണാകുളംജില്ലയിലെചേന്ദമംഗലത്തെ നെയ്ത്തുകാര്‍. പിന്നീട്‌സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും അകമഴിഞ്ഞ സഹായത്താല്‍ജീവിതംവീണ്ടുംകരുപ്പിടിപ്പിച്ച്എടുക്കുന്നതിനിടെയാണ്‌കൊവിഡ് പിടിമുറുക്കിയത്. നിയന്ത്രണങ്ങള്‍ നീങ്ങിയതോടെവിപണിയുംകാര്യമായിഉയര്‍ന്നിട്ടുണ്ടെന്ന് ഈ രംഗത്തുള്ളസംരംഭകര്‍ പറയുന്നു.

കൈത്തറിവസ്ത്രങ്ങള്‍ക്ക്ആവശ്യക്കാരേറിയെന്നാണ് പറവൂരിലെകൈത്തറിതൊഴിലാളിയായമോഹനന്‍ പി സി പറയുന്നത്.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍കൈത്തറിയ്ക്ക് നല്‍കിയ പ്രചാരംഏറെ ഫലം കണ്ടിട്ടുണ്ട്. സ്വകാര്യസംരംഭകരും ധാരാളമായികൈത്തറിയ്ക്ക്ഓര്‍ഡറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍തൊഴിലാളികളുടെഉത്പാദന ക്ഷമതകുറഞ്ഞതും ഈ തൊഴിലില്‍ നിന്ന്‌ലഭിക്കുന്ന വരുമാനത്തിലെകുറവുംമൂലംആവശ്യത്തിനനുസരിച്ച്‌വസ്ത്രം നല്‍കാനാകുന്നില്ലെന്നുംഅദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വിപണിയിലേക്ക്കൂടുതലായികൈത്തറിഉത്പന്നങ്ങള്‍ എത്തുന്നുണ്ടെന്ന് നെയ്ത്തുതൊഴിലാളിയായശശി പികെ പറഞ്ഞു. പല നെയ്ത്തുസംഘങ്ങളുംസ്വന്തമായുംസ്വകാര്യ പങ്കാളികളോടൊത്തും ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നുണ്ട്. ഓണ്‍ലൈനില്‍ഓര്‍ഡറുകള്‍ വന്നാല്‍അതിനൊത്ത്‌വസ്ത്രങ്ങള്‍ നെയ്ത് നല്‍കാനാകുന്നില്ലെന്ന്‌ചേന്ദമംഗലത്തെ നെയ്ത്തുകാരനായസജീവ് പറഞ്ഞു. വ്യാപാര്‍ 2022 ല്‍ ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ട്മുതലായ ഓണ്‍ലൈന്‍ കമ്പനികളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നതുവഴി ഈ മേഖലയിലെ പുതിയ സാധ്യതകള്‍ തെളിയുമെന്ന്‌വ്യവസായവാണിജ്യവകുപ്പ്ഡയറക്ടര്‍എസ്. ഹരികിഷോര്‍പറഞ്ഞു. തൊഴിലാളികളുടെകുറവ് അടക്കം കൈത്തറിമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാമാര്‍ഗങ്ങളുംതേടുമെന്ന്‌കേരള ബ്യൂറോഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍സി.ഇ.ഒസൂരജ്എസ് പറഞ്ഞു. കൊച്ചിജവഹര്‍ലാര്‍ നെഹ്രുരാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ബിടുബിയില്‍ പതിനായിരത്തോളം ബിസിനസ്‌കൂടിക്കാഴ്ചകള്‍ നടക്കും. രാജ്യത്തിന്റെവിവിധ ഭാഗങ്ങളില്‍ നിന്നുള്ളഅഞ്ഞൂറോളം ബയര്‍മാരും മൂന്നൂറിലധികംഎംഎസ്എംഇ പ്രമോട്ടര്‍മാരും പങ്കെടുക്കുന്നുണ്ട്.