മത്തിയുടെലഭ്യതയില്‍ വന്‍ ഇടിവ്  : സിഎംഫആര്‍ഐ പഠനം

ചെറുകിടമത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത നഷ്ടം

കൊച്ചി: കേരളത്തില്‍മത്തിയുടെലഭ്യതഗണ്യമായികുറഞ്ഞതായികേന്ദ്ര സമുദ്രമത്സ്യഗവേഷണസ്ഥാപനത്തിന്റെ (സിഎംഫആര്‍ഐ) പഠനം. കഴിഞ്ഞ വര്‍ഷംകേവലം 3297 ടണ്‍ മത്തിയാണ്‌സംസ്ഥാനത്ത് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായി. മത്തിയുടെലഭ്യതയില്‍ 1994ന് ശേഷമുള്ളഏറ്റവുംവലിയകുറവാണിത്. വാര്‍ഷികശരാശരിയേക്കാള്‍ 98 ശതമാനമാണ്കുറഞ്ഞത്.സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്‍പശാലയിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്.
കേരളത്തിലെആകെസമുദ്രമത്സ്യലഭ്യത 2021ല്‍ 5.55 ലക്ഷംടണ്ണാണ്. കോവിഡ്കാരണം മീന്‍പിടുത്തംവളരെകുറഞ്ഞ 2020 നേക്കാള്‍ 54 ശതമാനം വര്‍ധനവാണ്ആകെമത്സ്യലഭ്യതയിലുള്ളത്. 2020ല്‍ ഇത് 3.6 ലക്ഷംടണ്ണായിരുന്നു. കഴിഞ്ഞ വര്‍ഷംകേരളത്തില്‍ഏറ്റവും പിടിക്കപ്പെട്ട മത്സ്യം മറ്റിനം ചാളകള്‍ എന്ന് വിളിക്കപ്പെടുന്ന ലെസര്‍സാര്‍ഡിനാണ്. 65,326 ടണ്‍. അയലയുംതിരിയാനുമാണ്‌രണ്ടുംമൂന്നുംസ്ഥാനങ്ങളില്‍. ചാള, മണങ്ങ്, മുള്ളന്‍, ആവോലിഎന്നിവകുറഞ്ഞപ്പോള്‍ ചെമ്മീന്‍, കൂന്തല്‍, കിളിമീന്‍ എന്നിവയ ുടെലഭ്യതയില്‍ ഗണ്യമായ വര്‍ധനവുണ്ടാ യിട്ടുണ്ടെന്ന്‌സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്‍പശാലയില്‍സംസാരിക്കവെ പ്രിസന്‍സിപ്പല്‍ സയന്റിസ്റ്റ്‌ഡോ ടിഎംനജ്മുദ്ധീന്‍പറഞ്ഞു.കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മത്തിയുടെലഭ്യതയിലുണ്ടായഗണ്യമായകുറവ്കാരണം മത്സ്യമേഖലയിലാകെയും െചറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമുണ്ടായതായി സിഎംഎഫ്ആര്‍ഐയുടെ പഠനത്തില്‍ കണ്ടെത്തി. 2014ല്‍ ലാന്‍ഡിംഗ് സെന്ററുകളില്‍ ലഭിച്ചിരുന്ന മത്തിയുടെവാര്‍ഷിക മൂല്യം 608 കോടി രൂപയായിരുന്നത് 2021ല്‍ 30 കോടി രൂപയായികൂപ്പുകുത്തി. 578 കോടി രൂപയടെ നഷ്ടമാണ് മത്സ്യമേഖലയില്‍ സംഭവിച്ചതെന്ന്‌സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്‌ഡോ എന്‍ അശ്വതിയുടെ നേതൃത്വത്തില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നു. മത്തിയെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്ന ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്കാണ്കൂടുതല്‍ നഷ്ടമുണ്ടായത്. മറ്റ്മീനുകളുടെലഭ്യത കൂടിയെങ്കിലും മത്തിയുടെകുറവ്കാരണം ഇവര്‍ക്ക് ഇക്കാലയളവില്‍ 26 ശതമാനം വരെ നഷ്ടമുണ്ടായി. ഇക്കാലയളവില്‍ ഇവരുടെവാര്‍ഷിക വരുമാനം 3.35 ലക്ഷം രൂപയില്‍ നിന്നും 90262 രൂപയായികുറഞ്ഞു. കടലില്‍പോകുന്ന പ്രവൃത്തിദിവസങ്ങള്‍ 237 ല്‍ നിന്നും 140 ദിവസമായികുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു. സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്‍പശാലയിലാണ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.