സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണംമാതൃകയില്‍ ഉത്തരവാദിത്ത ടൂറിസം ജനകീയ പരിപാടിയാക്കും: പി എ മുഹമ്മദ് റിയാസ്

കോട്ടയം:സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണംഎന്നിവയുടെമാതൃകയില്‍ ഉത്തരവാദിത്ത ടൂറിസത്തെ ജനകീയ പരിപാടിയാക്കുമെന്ന്ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുമരകത്ത് നടന്ന ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയുടെസമാപന സമ്മേളനത്തില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്‌സര്‍ക്കാര്‍തയ്യാറാക്കിയ പ്രഖ്യാപനരേഖ മന്ത്രി പുറത്തിറക്കി. കേരളടൂറിസത്തിന് ചരിത്രനിമിഷമാണെന്ന്അദ്ദേഹം പറഞ്ഞു. ജനകീയ പരിപാടിയാകുന്നതോടെ ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകള്‍ വ്യാപകമാവുകയാണെന്നുംഅദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസത്തിന്റെ മുന്‍നിര നേതാക്കളായിരുന്ന പരേതരായ മുന്‍ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ജിസി ദാമോദരന്‍ എന്നിവരെ അനുസ്മരിച്ചു.
ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറികെ എസ് ശ്രീനിവാസ്, അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രം സ്ഥാപകന്‍ ഹാരോള്‍ഡ് ഗുഡ്‌വിന്‍ എന്നിവര്‍ പ്രഖ്യാപനരേഖയില്‍ഒപ്പിട്ടു. ആഗോള ഉത്തരവാദിത്ത ടൂറിസം മുന്നേറ്റത്തിന് ഈ ഉച്ചകോടിശക്തിപകരുമെന്ന്‌കേരളടൂറിസംഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍കെരൂപേഷ്‌കുമാര്‍ നന്ദി രേഖപ്പെടുത്തി.കെടിഎം പ്രസിഡന്റ് ബേബിമാത്യു സംബന്ധിച്ചു.സാമൂഹ്യസുരക്ഷ, സാമ്പത്തിക ഉത്തരവാദിത്തം, പാരിസ്ഥിതിക ഉത്തരവാദിത്തംഎന്നിങ്ങനെ മൂന്ന്‌വിഭാഗങ്ങളായാണ് പ്രഖ്യാപനരേഖതയ്യാറാക്കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതവും സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സഞ്ചാര അനുഭവവും എന്നതാണ് പ്രഖ്യാപനത്തിന്റെ പ്രമേയം. പ്രദേശത്തെ ടൂറിസംവികസനവുമായി ബന്ധപ്പെട്ട് നയരൂപീകരണത്തില്‍ പ്രദേശവാസികള്‍ക്ക്കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്ന്‌സാമൂഹ്യസുരക്ഷ ഉത്തരവാദിത്ത പ്രഖ്യാപന രേഖയില്‍ പറയുന്നു. യുഎന്‍ വിമന്‍ ധാരണാപത്രത്തിന്റെചുവടുപിടിച്ച്ടൂറിസം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വനിതാസൗഹൃദമാക്കും. ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളില്‍ വനിതകളുടെ പ്രാതനിധ്യംകൂട്ടുന്നതിനായിപഞ്ചായത്തുകളുമായിചേര്‍ന്ന്പ്രത്യേക പരിഗണന നല്‍കും.ലിംഗനീതിഉറപ്പാക്കും. ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷിസൗഹൃദമാക്കുന്നതിനോടൊപ്പം ഈ വിഭാഗങ്ങള്‍ക്കുള്ളതൊഴിലവസരവും ഈ മേഖലയില്‍സൃഷ്ടിക്കണമെന്ന് പ്രഖ്യാപനരേഖ പറയുന്നു. അരിക്‌വത്കരിക്കപ്പെട്ട സമൂഹത്തിന് കൂടുതല്‍ പരിഗണന നല്‍കും. ടൂറിസംഎല്ലാവര്‍ക്കും പ്രാപ്യമായഒന്നാക്കും.ലൈംഗികചൂഷണത്തിനുംകുട്ടികളെചൂഷണംചെയ്യുന്നതിനുമെതിരെ പോരാടും.
സാംസ്‌ക്കാരിക വൈവിദ്ധ്യത്തിനെ പ്രോത്സാഹിപ്പിക്കുകയുംസാമൂഹ്യസന്തുലിതാവസ്ഥ നിലനിറുത്തുകയും ചെയ്യും.ആരോഗ്യ-വിദ്യാഭ്യാസ പുരോഗതിക്ക്‌സംഭാവന നല്‍കും.പ്രാദേശികജനതയുടെ ഉന്നമനം കൂടി കണക്കിലെടുത്ത്ടൂറിസംമേഖലയില്‍ നവസാങ്കേതികവിദ്യസമന്വയിപ്പിക്കും.അതിഥിയുടെസംസ്‌ക്കാരം, ഭാഷ, വേഷംഎന്നിവ ബഹുമാനിക്കാനുള്ളബോധവത്കരണം പ്രദേശവാസികള്‍ക്ക് നല്‍കുമെന്നും പ്രഖ്യാപനരേഖയുടെസാമൂഹ്യസുരക്ഷാവിഭാഗത്തില്‍ പറയുന്നു.
ഉത്തരവാദിത്ത ടൂറിസത്തിലുണ്ടാകാവുന്ന വാണിജ്യ അപകടസാധ്യതകളെക്കുറിച്ച് പ്രദേശവാസികളിലുംചെറുകിട സംരംഭകരിലുംബോധവത്കരണം നടത്തും. പ്രദേശവാസികള്‍ക്ക്ടൂറിസം പ്രവര്‍ത്തനത്തില്‍കൂടുതല്‍ പ്രാതിനിധ്യംഉറപ്പാക്കും. ടൂറിസത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടിയില്‍സഹായിക്കുന്ന ഘടകമാക്കിമാറ്റും.ടൂറിസം പ്രദേശത്തെ പ്രശസ്തമാക്കുന്നതുംവാണിജ്യസാധ്യതയുള്ളതുമാക്കുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും. പ്രകൃതിദത്തവുംസാംസ്‌ക്കാരിക സമ്പന്നവും, സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതുമായരീതിയില്‍ടൂറിസത്തെ മാര്‍ക്കറ്റ്‌ചെയ്യും.അന്താരാഷ്ട്രനിലവാരമുള്ള ബിസിനസ്മാതൃകകള്‍ സ്വീകരിക്കും.ജീവനക്കാര്‍ക്കുംഉയര്‍ന്ന നിലവാരംഉറപ്പാക്കുമെന്ന് സാമ്പത്തിക ഉത്തരവാദിത്ത പ്രഖ്യാപനരേഖയില്‍പറയുന്നു. ഹരിതവാതകം പുറംതള്ളുന്നത് തടയാനായി പാരമ്പര്യേതര ഊര്‍ജ്ജ ഉപയോഗം, മണ്ണില്‍ അലിയുന്ന വസ്തുക്കളുടെ ഉപയോഗം എന്നിവത്വരിതപ്പെടുത്തും.പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, പാരിസ്ഥിതിക സന്തുലനം എന്നിവയ്ക്ക മുന്‍ഗണന നല്‍കും.പുനരുപയോഗത്തിനും സംസ്‌ക്കരണത്തിനും ഊന്നല്‍. സമഗ്ര ഡിസൈന്‍ നയംഇക്കാര്യത്തില്‍ നടപ്പാക്കും.കഴിയുന്നത്ര പഴയകെട്ടിടങ്ങള്‍ നവീകരിക്കാന്‍ ശ്രമിക്കണം. പ്രകൃതിയുടെസന്തുലിതാവസ്ഥ നഷ്ടപ്പെടുത്താതെയുള്ളടൂറിസംവികസനം നടപ്പാക്കും.സുസ്ഥിരവികസനത്തെക്കുറിച്ച്ടൂറിസം പങ്കാളികള്‍ക്കിടയില്‍ അവബോധം വളര്‍ത്തും.പ്രകൃതിസംരംക്ഷണ വിദഗ്ധരുടെസേവനം ലഭ്യമാക്കും.
നിര്‍മ്മാണം, രൂപകല്‍പ്പന, വാസ്തുകല, മാലിന്യസംസ്‌ക്കരണം, ജൈവകൃഷിഎന്നിവ നടപ്പാക്കാനും ഹരിതമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മറ്റ്‌സര്‍ക്കാര്‍വകുപ്പുകളുടെസഹായംതേടും.കാര്‍ബണ്‍രഹിതടൂറിസംപ്രദേശങ്ങള്‍ സൃഷ്ടിക്കുകയാണ്‌ലക്ഷ്യമെന്ന് പാരിസ്ഥിതിക പ്രഖ്യാപനരേഖവിഭാവനം ചെയ്യുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി വന്ന 90 ഓളംവിദഗ്ധര്‍ 12 സെഷനുകളിലായി നടത്തിയ ചര്‍ച്ചകള്‍ കൂടി അടിസ്ഥാനമാക്കിയാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാവിയെക്കരുതികാലാനുസൃതമായ പരിഷ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.