ചലച്ചിത്ര മേളകളെസങ്കുചിതമായ ആശയ പ്രചരണത്തിനുള്ളആയുധങ്ങളാക്കിമാറ്റുന്നതായിമുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്ര മേളകളെസങ്കുചിതമായആശയങ്ങളുടെ പ്രചാരണത്തിനുള്ളആയുധങ്ങളാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായിമുഖ്യമന്ത്രി പിണറായി വിജയന്‍.ലോകത്താകമാനമുള്ള മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുക എന്ന ദൗത്യംകൂടിചലച്ചിത്ര മേളകള്‍ഏറ്റെടുക്കുന്നുണ്ട്. മാനുഷികമായതൊന്നുംഇത്തരംമേളകള്‍ക്ക് അന്യമല്ലന്നുംസങ്കുചിതചിന്തകളുടെ ഭാഗമാക്കിചലച്ചിത്ര മേളകളെമാറ്റാനുള്ള ശ്രമംശരിയല്ലെന്നുംഅദ്ദേഹം പറഞ്ഞു. രാജ്യാന്തരചലച്ചിത്ര മേളയുടെഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നുഅദ്ദേഹം.
കാന്‍ ചലച്ചിത്രമേളയില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നപ്പോള്‍ഇറാനിയന്‍ സംവിധായികമഹ്നാസ് മുഹമ്മദി നല്‍കിയസന്ദേശംതാനൊരുസ്ത്രീയുംചലച്ചിത്ര സംവിധായികയുമായതുകൊണ്ടാണ്അവരുടെരാജ്യത്ത് ക്രിമിനലായി പരിഗണിക്കപ്പെടുന്നത്എന്നാണ്. സഞ്ചാരസ്വാതന്ത്യത്തെ വരെവിലക്കുന്ന തരത്തില്‍അവരുടെകലാസൃഷ്ടികള്‍ അധികാരികളെഅസ്വസ്ഥപ്പെടുത്തുന്നതാണെന്നുംഅദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു വംശമോ ഒരു വിഭാഗമോമാത്രമാണ് ശ്രേഷ്ഠമെന്നുകരുതുകയുംവംശീയതയില്‍ അധിഷ്ഠിതമായസര്‍ക്കാരുകള്‍കെട്ടിപ്പൊക്കുകയുംചെയ്യുന്ന രാജ്യങ്ങളുടെഅവസ്ഥകൂടിയാണ് മഹ്നാസിന്റെ അനുഭവത്തിലൂടെ പുറത്തുവരുന്നതെന്നുംമുഖ്യമന്ത്രി പറഞ്ഞു .തുടര്‍ന്ന്‌സ്പിരിറ്റ്ഓഫ്‌സിനിമാഅവാര്‍ഡ്മഹ്നാസ് മുഹമ്മദിക്ക് സമ്മാനിച്ചു.മഹ്നാസിനു വേണ്ടി ഗ്രീക്ക്ചലച്ചിത്രകാരിഅതീന റേച്ചല്‍സംഗാരി പുരസ്‌ക്കാരംഏറ്റുവാങ്ങി. മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷനായചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി, മന്ത്രി ആന്റണിരാജുവിന് നല്‍കിഫെസ്റ്റിവല്‍ ബുക്കും മന്ത്രി ജി.ആര്‍ അനില്‍മേയര്‍ആര്യാരാജേന്ദ്രന് നല്‍കിഫെസ്റ്റിവല്‍ ബുള്ളറ്റിനും പ്രകാശനം ചെയ്തു . ചലച്ചിത്ര സമീക്ഷയുടെഫെസ്റ്റിവല്‍ പതിപ്പ്അഡ്വ.വി.കെ പ്രശാന്ത് കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി പ്രകാശിപ്പിച്ചു .